പത്തനംതിട്ട: നഗരത്തിൽ അലഞ്ഞ് തിരിഞ്ഞ് നടന്ന വയോധികയെ സുരക്ഷിത കരങ്ങളിൽ ഏൽപ്പിച്ച് യൂത്ത് കോൺഗ്രസ് നേതാവും പോലീസും ഓട്ടോറിക്ഷ തൊഴിലാളികളും.കോയിപ്രം ഐരാക്കാവ് സ്വദേശി സി ഓ കുഞ്ഞമ്മയെയാണ് മകനും അഭിഭാഷകനുമായ ആനന്ദിനെ ഏൽപ്പിച്ചത്.
വയോധിക അബാൻ ജംഗ്ഷനിൽ ചുറ്റി തിരിയുന്നത് ശ്രദ്ധയിൽപ്പെട്ട ഓട്ടോറിക്ഷ തൊഴിലാളികൾ യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവ്വാഹക സമിതി അംഗം നഹാസ്പത്തനംതിട്ടയെ വിവരം അറിയിച്ചു.തുടർന്ന് നഹാസും പോലീസും ചേർന്ന് നടത്തിയ അന്വേഷണത്തിൽ കോയിപ്രം സ്വദേശിനിയാണെന്ന് തിരിച്ചറിയുകയായിരുന്നു.തുടർന്ന് കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമലയെ വിവരം അറിയിക്കുകയും വേഗത്തിൽ തന്നെ വയോധികയുടെ മകനെ വിവരം അറിയിക്കാൻ സാധിക്കുകയും ചെയ്തു.തുടർന്ന് മകൻ ആനന്ദെത്തി വയോധികയെ കൂട്ടികൊണ്ടു പോവുകയും ചെയ്തു.