കൊച്ചി: അഖിൽ സജീവിനെതിരെ വീണ്ടും ആരോപണം. നോർക്ക റൂട്ടിൽ ജോലി നൽകാം എന്ന് പറഞ്ഞ് അഖിൽ സജീവ് അഞ്ച് ലക്ഷം രൂപ വാങ്ങിയെനാണ് എറണാകുളത്തെ അഭിഭാഷകൻ ശ്രീകാന്ത് ആരോപിച്ചത്. സി.പി.എമ്മിന് പരാതി നൽകിയതോടെ പണം തിരിച്ചുനൽകിയെന്നും ശ്രീകാന്ത് പറഞ്ഞു.
ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് അഖിലിനെ സി.ഐ.ടി.യു ജില്ലാ ഓഫിസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതെന്നും ശ്രീകാന്ത് വ്യക്തമാക്കി. തവണകളായി മൂന്നുവർഷം കൊണ്ടാണ് പണം തിരിച്ചുനൽകിയത്. മകന്റെ ഭാര്യക്ക് നിയമനം നൽകുന്നതിനായി ആരോഗ്യ മന്ത്രി വീണ ജോർജിന്റെ പേഴ്സനൽ സ്റ്റാഫ് അംഗമായ അഖിൽ മാത്യുവും ഇടനിലക്കാരനായി നിന്ന് അഖിൽ സജീവും പണം തട്ടിയെന്നാണ് പരാതി. മലപ്പുറം സ്വദേശി ഹരിദാസനാണ് പരാതി നൽകിയത്.