
കൊച്ചി: പ്രഫസറാകാന്‍ വനിതാ പ്രഫസറുടെ സാമ്പത്തികശാസ്ത്ര ഗവേഷണപ്രബന്ധം കോപ്പിയടിച്ച മുൻ മലയാളം സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ ഡോ. പി.എം. റെജിമോനെതിരെ പരാതിയുമായി അദ്ദേഹത്തിൻ്റെ സഹോദരി ഭർത്താവ് അനൂപ് . ഹൃദ്രോഗിയായ തൻ്റെ ചികിത്സാ കാര്യങ്ങൾ നോക്കുന്നതിനുൾപ്പെടെ എന്റെ ഭാര്യയായ ഷൈബിക്ക് 4-5-2022 തീയതി തന്റെ പേരിൽ സിറ്റിയോട് ചേർന്നുള്ള ലക്ഷങ്ങൾ വിലമതിക്കുന്ന 12 സെന്റെ സ്ഥലവും വീടും ധന നിശ്ചയാധാരം തയ്യാറാക്കി എഴുതി നൽകിയിരുന്നു. അതിനു മുൻപായി 10 സെൻ്റ് , 25 സെൻ്റ്, 40സെൻ്റിൻ്റെ പകുതിയും പലപ്പോഴായി ഭീഷണിക്കും നിർബന്ധത്തിനും വഴങ്ങി ഇയാൾ ഭാര്യയുടെ പേരിൽ ആധാരം ചെയ്തു നൽകി. എന്നാൽ തന്റെ ഭാര്യ സഹോദരനായ റെജിമോൻ തങ്ങൾക്കിടയിൽ ബോധപൂർവ്വം പ്രശനങ്ങൾ ശ്രഷ്ഠിച്ച് തങ്ങളെ വേർപിരിക്കാൻ പലശ്രമങ്ങളും നടത്തി കൊണ്ടിരിക്കുന്നു വെന്നും. ഞാൻ എൻ്റെ ഭാര്യക്ക് നൽകിയ ധന നിശ്ചയാധാരത്തിൽ പുരയിടത്തിന്റെ വടക്ക് കിഴക്ക് ഭാഗത്തുള്ള മാസ്റ്റർ ബെഡ്റൂം ഉപയോഗിക്കുവാനുള്ള എല്ലാ സ്വാതന്ത്ര്യവും ആ മുറി ആവശ്യമുള്ള സമയത്ത് പൂട്ടി താക്കോൽ എടുക്കുവാനുള്ള അവകാശവും വീടുപൂട്ടി പുറത്തു പോകുമ്പോൾ ഒരു താക്കോൽ എന്റെ കൈവശം വയ്ക്കുവാനുള്ള അവകാശവും എനിക്ക് ഏതെങ്കിലും തരത്തിലുള്ള ഒരു അസുഖം പിടിപെട്ടാൽ അതിന്റെ ചികിത്സാ കാര്യങ്ങളും എന്റെ ശുശ്രൂഷയും എന്റെ ഭാര്യ ഏറ്റെടുക്കണം എന്ന് നിബന്ധനയോടെയാണ് അവസാനമായി തന്നിൽ അവശേഷിച്ചിരുന്ന വസുതുവും വീടും എഴുതി കൊടുത്തതെന്നും
എന്നാൽ സ്വത്തിനു വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത റെജിമോൻ്റെ വാക്കുകൾ വിശ്വസിച്ച എൻ്റെ ഭാര്യ, ആധാരത്തിലെ നിബന്ധനകളൊന്നും പാലിക്കാതെ എന്നെ തനിച്ചാക്കി അവളുടെ വീട്ടിലേക്ക് പോയിരിക്കുകയാണ്. എനിക്ക് ഒരുമാസം ഏകദേശം 9000രൂപയുടെ മരുന്ന് മുടങ്ങാതെ കഴിക്കണം. ആ മരുന്നിൻ്റെ ബലത്തിലാണ് ഞാൻ ജീവിക്കുന്നത്. എൻ്റെ ഭാര്യ ഇത്തരത്തിൽ ഉടമ്പടിക്ക് വിരുദ്ധമായും മനുഷ്യപ്പറ്റില്ലാത്ത രീതിയിലും പ്രവർത്തിക്കുന്നതിനു പിന്നിൽ അവളുടെ സ്വന്തം സഹോദരൻ റെജിമോനും അയാളുടെ ഭാര്യയുമാണ്. എൻ്റെ ഭാര്യയുമായി റെജിമോൻ സംസാരിക്കുന്ന കാര്യങ്ങൾ ഞാൻ വ്യക്തമായി കേട്ടതും അതിന്റെ ഡിജിറ്റൽ രേഖകൾ കൈവശവും ഉണ്ട്.അതിൽ എൻ്റെ ഭാര്യയെ ഞാൻ നിരന്തരം ദേഹോപദ്രവമേൽപ്പിക്കുകയാണെന്നും മറ്റും പറഞ്ഞ് കേസുകൊടുക്കാൻ റെജിമോൻ, അവരെ നിർബന്ധിക്കുന്നു. എനിക്ക് ഭക്ഷണമോ മരുന്നോ ഒന്നും തന്നെ തരരുതെന്നും രണ്ട് ഹൃദയ സ്തംഭനം കഴിഞ്ഞ് സ്റ്റെൻന്റ് ഇട്ടിരിക്കുന്ന എനിക്ക് ഇനിയുള്ള ബ്ലോക്ക് ഏകദേശം 80-85% ഉണ്ടെന്നും ഞാൻ അധികം താമസമില്ലാതെ മരിക്കുമെന്നാണ് സംഭാഷണത്തിൽ പറയുന്നത്,
റെജിമോൻ എന്റെ ഭാര്യയോട് പറയുന്നത് നീ ഇനി അയാളെ ചികിത്സിക്കാനോ മറ്റോ പാടില്ല, നിന്റെ പേരിൽ നീ കരമടയ്ക്കുന്ന ഭൂമി ഒരിക്കലും നിനക്ക് നഷ്ടപ്പെടില്ലെന്നും, അതല്ല ഈ പറഞ്ഞതൊന്നും കേൾക്കാതെ നീ പ്രവർത്തിച്ചാൽ തങ്ങളുടെ സഹായം ഇനി ഉണ്ടാകില്ലെന്നും റെജിമോൻ എന്റെ ഭാര്യക്ക് മുന്നറിയിപ്പ് നൽകുന്നു. മരണം പ്രതീക്ഷിച്ചു കിടക്കുന്ന മനുഷ്യനു ഭക്ഷണം കൊടുക്കാതെ ഇരിക്കാൻ തനിക്കാവില്ലെന്ന് പറഞ്ഞ എൻ്റെ ഭാര്യയെ കേട്ടാൽ അറയ്ക്കുന്ന തെറിയാണ് റെജിമോൻ വിളിക്കുന്നത്.
ഒറ്റമകളായ പെൺകുട്ടിയെ വിവാഹം കഴിച്ച റെജിമോൻ ഭാര്യയുടെ നാട്ടിലാണ് വിവാഹശേഷം താമസിക്കുന്നത്. റെജിമോന് ആകെയുള്ള ഒരു സഹോദരിയാണ് എൻ്റെ ഭാര്യയായ ഷൈബി. എന്നെ അവളിൽ നിന്നും അകറ്റിയാൽ ഞാൻ, അവൾക്ക് നൽകിയ സ്വത്തുവകകൾ റെജിമോന് ഒരു തരത്തിലുള്ള ബുദ്ധിമുട്ടുമില്ലാതെ അയാളുടെ നിയന്ത്രണത്തിലാക്കാൻ സാധിക്കും. ഈ ഒരു ഉദ്ദേശമാണ് റെജിമോനുള്ളത്. അതീവ ഗുരുതരമായ ഹൃദ്രോഗ അവസ്ഥയിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. ആ വിവരമെല്ലാം എന്റെ സുഹൃത്തിലൂടെ ഞാൻ ഭാര്യയെ അറിയിച്ഛു. എന്നിട്ടും ഒരു തരത്തിലുള്ള മേൽനോട്ടമോ മറ്റോ അവരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. മാസങ്ങളായി കൃത്യമായ രീതിയിൽ ഭക്ഷണവും മരുന്നും കഴിക്കാൻ ഇല്ലാത്ത അവസ്ഥയാണ് എനിക്കുള്ളതെന്നും. ആയതിനാൽ എന്റെ ഈ ദയനീയ അവസ്ഥ പരിഗണിച്ച് എന്റെ ഭാര്യയുടെ സഹോദരനും മറ്റും എതിരെ നടപടി സ്വീകരിച്ചുകൊണ്ട് എനിക്ക് നീതി നേടി തരണമെന്നുമാണ് പരാതി.
ഗവേഷണപ്രബന്ധം കോപ്പിയടിച്ചതിന് മലയാളം സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ ഡോ. പി.എം. റെജിമോനെ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് തരംതാഴ്ത്തിയിരുന്നു. മലയാളം സര്‍വകലാശാലയിലെ സാമ്പത്തികവിഭാഗം പ്രഫസര്‍ എം.ജി. മല്ലികയുടെ ഗവേഷണപ്രബന്ധത്തില്‍ നിന്നായിരുന്നു റെജിമോൻ കോപ്പിയടിച്ചത്. പ്രബന്ധമെഴുതിയ മല്ലികയോടു മാപ്പുപറഞ്ഞ് റെജിമോന്‍ പ്രശ്‌നം ഒതുക്കി
തീർത്തു. ഇടതുപക്ഷ കോളജ് അധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എയുടെയും സി.പി.എം. പഴഞ്ഞി കരിയാമ്പ്ര ബ്രാഞ്ച് അംഗവുമായ റെജിമോൻ, പഴഞ്ഞി എം ഡി കോളേജിലെ അധ്യാപകനാണ്. ഒരു പ്രമുഖ പത്രത്തിന്റെ റിപ്പോര്‍ട്ടറായും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.