ആലുവ>>> ആലുവയിൽ ജോലി ചെയ്തിരുന്ന വീട്ടിൽ നിന്നും സ്വർണ്ണം മോഷ്ടിച്ച വേലക്കാരിയും സുഹൃത്തും അറസ്റ്റിൽ. ഇടുക്കി ജില്ല കരുണാപുരം കരയിൽ, ബാലഗ്രാമം ബ്ലോക്ക് നമ്പർ 980 ൽ താമസിക്കുന്ന വിദ്യാ അനിൽകുമാർ (32), ഇടുക്കി ജില്ല രാമക്കൽമേട്, കൊണ്ടോത്തറ വീട്ടിൽ ജെയ്സൺ മോൻ (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജോലി ചെയ്തിരുന്ന വീട്ടിൽ നിന്നും 12 പവനോളം സ്വർണ്ണം മോഷ്ടിച്ച് വില്പന നടത്തി പുതിയ സ്വർണ്ണം വാങ്ങിയതിന് ശേഷം വിവിധ സ്ഥലങ്ങളിൽ പണയം വെച്ചിരിക്കുകയായിരുന്നു. പ്രതികളെ കണ്ട്പിടിക്കാൻ ജില്ലാ പോലീസ് മേധാവിയുടെ കെ.കാർത്തിക് ഐ.പി.എസ്സിൻറെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ രൂപികരിച്ചിരിന്നു. ഡി.വൈ,എസ്.പി ജി വേണു ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എൻ സുരേഷ്കുമാർ എസ് ഐ മാരായ വിനോദ് ആർ, ജെർട്ടീന ഫ്രാൻസിസ്, ഷാജു.ടി.വി, എസ് സി പി ഒ മാരായ ഷാഹി, മീരാൻ, നിയാസ്, സാലിമോൾ എന്നിവരാണ് ഉണ്ടായിരുന്നത്.