അങ്കമാലി>>> നെടുമ്പാശേരി വാപ്പാലശേരിയിൽ ജിസ്‌മോൻ എന്ന യുവാവിനെ കൊലപ്പെടുത്തിയതു മായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തു. ചെറിയ വാപ്പാലശേരി ജീരക ത്ത് വീട്ടിൽ മനു മണി (24) ഇടപ്പള്ളി കുന്നുംപുറത്ത് അജയ്.കെ.സുനില്‍ (19) തേവക്കൽ ഓലിപ്പറമ്പിൽ വിപിൻ ആഷ്‌ലി (20) എന്നിവരെയാണ് ജില്ലാ പോലിസ് മേധാവി കെ. കാർത്തിക് ഐ.പി.എസിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂ ടിയത്. കൃത്യത്തിൽ നേരിട്ട് പങ്കുള്ള യാളാണ് മനു മണി. മറ്റു രണ്ടു പേർ ഇ യാളെ രക്ഷപ്പെടാനും ഒളിച്ചു താമസി ക്കാനും സഹായിച്ചവരാണ്. കൊലപാ തകത്തിനു ശേഷം പ്രതികളിലൊരാളാ യ മനു മണി മാളയിലെ ബന്ധുവിട്ടിൽ തങ്ങുകയും പിറ്റേ ദിവസം അജയിന്‍റെ യും ഡ്രൈവറായ വിപിന്‍റെയും സഹാ യത്തോടെ തമിഴ്നാട്ടിലെ തൂത്തുക്കു ടിയിലുള്ള ഉൾഗ്രാമത്തിലേക്ക് രക്ഷ പ്പെടുകയുമായിരുന്നു. പോലിസിനെ ക്കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പിടികൂടിയത്. ഇവർ സഞ്ചരിച്ച വാഹനവും കസ്റ്റഡി യിലെടുത്തിട്ടുണ്ട്. പിടിയിലായവർക്കെ തിരെ വേറെയും കേസുകളുണ്ട്. ഇവര്‍ തമ്മിലുള്ള വ്യക്തി വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് കരുതുന്നു. മറ്റു പ്രതികൾ ഉടൻ പിടിയിലാകുമെന്ന് എസ്.പി. പറഞ്ഞു. ആലുവ ഡി.വൈ.എസ്.പി ജി.വേണു, നെടുമ്പാശേരി എസ്.എച്ച്.ഒ. പി. എം ബൈജു, സോണി മത്തായി, എസ്.ഐ മാരായ രെഗീഷ് കുമാര്‍, ബൈജു.അർ, സൂഫി, രാധാകൃഷ്ണന്‍, എ. എസ്.ഐ മാരായ ബാലചന്ദ്രന്‍, ഷാഹിർ സി.എ , സീനിയർ സിവിൽ പോലിസ് ഓഫീസർ മാരായ റോണി അഗസ്റ്റിൻ, സുരേഷ് ബാബു, ജിസ്‌മോൻ, രാഹുല്‍.കെ.ആര്‍ എന്നിവരും അന്വേഷണ സംഘത്തിലു ണ്ടായിരുന്നു.