കൊച്ചി: പാലാരിവട്ടം പാലത്തിന്‍റെ പുനർനിർമാണം അടുത്ത മാസം ആരംഭിക്കുമെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ. പാലം നിർമിക്കാൻ ഡി.എം.ആർ സിയ്ക്ക് സര്‍ക്കാര്‍ പണം നൽകേണ്ടതില്ല. കാരണം സർക്കാരിന് മടക്കി നൽകാനുള്ള 17.4 കോടി രൂപ ഡി.എം.ആർ.സിയുടെ അക്കൗണ്ടിൽ ഉണ്ടെന്നും ആ പണം ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കുമെന്നും ഇ. ശ്രീധരൻ പറഞ്ഞു. ഒമ്പത് മാസത്തിനു
ള്ളില്‍ പണി പുര്‍ത്തിയാക്കാന്‍സാധിക്കും എന്നാണ് കരുതുന്നതെന്നും ഉടൻ പാലാരിവട്ടം പാലം സന്ദർശിക്കുമെന്നും ഇ ശ്രീധരൻ പറഞ്ഞു.